2015 ജൂൺ 27, ശനിയാഴ്‌ച

വാര്‍ത്തകളിലെ മസാലക്കൂട്ടുകള്‍

             ഒരിക്കല്‍ ഫ്രാന്‍സ് സന്ദര്‍ശനവേളയില്‍ മാര്‍പ്പാപ്പ അവിടുത്തെ നൃത്തശാലകളും നിശാക്ലബ്ബുകളും കണ്ടു ആശ്ചര്യത്തോടെ ഇവിടെ ഇതൊക്കെ ഉണ്ടോ എന്നു ചോദിച്ചു അതിശയം കൂറിയത്രേ.പിറ്റേന്നു ഇറങ്ങിയ ഒരു പത്രം ആ വാര്‍ത്ത കൊടുത്തതു ഇങ്ങനെയായിരുന്നു.മാര്‍പ്പാപ്പ ഫ്രാന്‍സില്‍ നൃത്തശാലകള്‍ ഉണ്ടോയെന്നു ചോദിച്ചു.
           
             സിനിമാസംവിധായകന്‍ രഞ്ജിത്തിന്‍റെ 'കക്കൂസ് എഴുത്ത്' പരാമര്‍ശം ചില ഓണ്‍ലൈന്‍ മീഡിയകള്‍ കൈകാര്യം ചെയ്ത വിധം നാമെല്ലാവരും കണ്ടതാണല്ലോ.
              ഇന്നത്തെ ടിവി മാധ്യമങ്ങളും  ചെയ്യുന്നതു ഇതു തന്നെയല്ലേ.കോഴിയിറച്ചി വെറും പച്ചക്കു പൊരിച്ചു കഴിക്കുന്നതിനേക്കാള്‍  അത്യാവശ്യത്തിനു മുളകും ഉപ്പും കളറും വേണമെങ്കില്‍ അജിനാമോട്ടോയും ചേര്‍ത്താലല്ലേ നാവിനു നല്ല രുചി കിട്ടൂ.വാര്‍ത്തകളും ഇതുപോലെത്തന്നെ.സത്യസന്ധമായി വാര്‍ത്തകള്‍ കൊടുക്കുന്നവരേക്കാള്‍ നന്നായി വാര്‍ത്തകള്‍ വളച്ചൊടിച്ചു,പുകമറ സൃഷ്ടിച്ചു അവതരിപ്പിക്കുന്നവരാണ് ഇന്നു കൂടുതല്‍ ശോഭിക്കുന്നത്‌.
   

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ